Showing posts with label sasi. Show all posts
Showing posts with label sasi. Show all posts

Tuesday, November 18, 2014

അപ്പൊ ഞാനാരായി?

അപ്പൊ ഞാനാരായി?
വീണ്ടും കുസാറ്റ് ..  അതുല്യ ഹോസ്റ്റൽ .. പെണ്‍ പട ഇടക്ക് മേയാൻ ഇറങ്ങും.. മിക്കതും അടുത്തുള്ള ഏതെങ്കിലും ഭക്ഷണ ശാല ആക്രമണം ആണ് നടക്കാറ് .. കൂട്ടുകാരികളുടെ വീട് സന്ദർശനം .. വല്ലപ്പോഴും ഒരു സിനിമ.. വിരളം ആണ്.. എന്നാലും.. അല്ലെങ്കിൽ പാർസൽ ഫുഡ്‌ വാങ്ങി റൂമിൽ കട്ടിലുകൾ അടുപ്പിച്ചിട്ട് നടുക്ക് ഭക്ഷണം വച്ച് ചുറ്റും കൂടി ഇരുന്നു ആക്രമണം.. എല്ലാം കഴിഞ്ഞാൽ വേസ്റ്റ് നോക്കി ഒരു പാട്ടും.. "എല്ലാം ഓർമ്മകൾ മാത്രമായീ ... "

ഈ യാത്രകൾക്കെല്ലാം വരുന്ന ചിലവുകൾ ഷെയർ ഇട്ട് എടുക്കാറാണ് പതിവ്.. അപ്പൊ എടുക്കാൻ പറ്റുന്നവർ എടുക്കും.. പിന്നീട് അവരവരുടെ ഷെയർ കൊടുക്കും.. ആരൊക്കെ എത്ര കാശു ചിലവാക്കി.. ആരൊക്കെ ആർക്കൊക്കെ എത്ര കാശു കൊടുക്കാറുണ്ട് എന്ന കണക്ക് സൂക്ഷിക്കണ്ട ചുമതല എനിക്കാവാറാണ് പതിവ്.. വിശ്വാസം അതല്ലേ എല്ലാം.. (നെറ്റി ചുളിക്കണ്ട.. ഞാൻ ആര്ടേം കാശു പറ്റിക്കാറില്ല ..)

ഇത്തരത്തിലെ ഒരു കണക്ക് സമർപ്പിക്കലിന്റെ അവസാനത്തിൽ.. ആർക്കും അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കാൻ ഇല്ല.. ഞാൻ മാത്രം ഞങ്ങടെ താത്ത കുട്ടിക്ക് ഇത്തിരി ചില്ലറ കൊടുക്കാനുണ്ട്.. വെറും രണ്ടര ഉർപ്പ്യ ... ഇത് കണ്ടതും താത്തക്കുട്ടിക്ക് തമാശയായി.. വല്യേ ഗൌരവം കാണിച്ച് അവൾ എന്നോട്.. "ധന്യേ.. അപ്പൊ എന്റെ രണ്ടര രൂപ എവിടെ? വേഗം തരു.. " എനിക്കാണെങ്കിൽ കടം പറഞ്ഞ് പോകാനുള്ള മനസ്സും വരുന്നില്ല.. ബാഗ്‌ തപ്പിയപ്പോൾ ഒരു അഞ്ചു രൂപാ നോട്ട് കിട്ടി.. അതെടുത്ത് അവൾക്ക് കൊടുത്തു.. എന്നിട്ട് ഞാൻ തിരിച്ച് ചോദിച്ചു.. "അപ്പൊ എന്റെ രണ്ടര രൂപ എവിടെ? എവിടെ? എവിടെ? വേഗം തരു.. "

അപ്പൊൾ അവൾ എന്റെ വലത്തെ കൈ എടുത്ത് അവളുടെ കൈക്കുള്ളിൽ അമർത്തിപ്പിടിച്ചിട്ട്

"എല്ലാം പൊരുത്തപ്പെട്ടു.. "

അപ്പൊ ഞാനാരായി??

Tuesday, April 22, 2014

പ്രവാസിക്കഥ - മൂന്ന്‌ (ഉഡായിപ്പ്സ്‌ ഓഫ്‌ ഇന്ത്യ.. )

ഉഡായിപ്പ്സ്‌ ഓഫ്‌ ഇന്ത്യ.. 


നെറ്റ്‌വര്‍ക്കിംഗ്‌ ബുക്കിലെ ബോബിനേയും ഇപ്പോഴത്തെ ശശിയേയും കണ്ടുപിടിക്കുന്നതിന്‌ മുന്‍പേ, മേനോന്‍ സാറിന്‍റെ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക്‌ ഉദാഹരണമായി എടുക്കാവുന്ന ഒരു പേര്‍ "രാമന്‍ കുട്ടി" എന്നായിരുന്നു. അപ്പൊ നമ്മുടെ നായകന്‍റെ പേരും ഞാന്‍ "രാമന്‍ കുട്ടി" എന്നിടുന്നു. ആ ചേട്ടന്‍ തൃശ്ശൂരുള്ളതാ.. ശെരിക്കുള്ള പേര്‌ പറഞ്ഞാല്‍ അടി പാര്‍സല്‍ ആയിട്ട്‌ വരും. 

നമ്മുടെ രാമന്‍ കുട്ടി, കൊല്ലത്തുള്ളൊരു സുന്ദരി ചേച്ചിയെ കെട്ടി സുഖമായി അവരുടെ ചിലവില്‍ കഴിയുന്ന കാലം. അഞ്ചെട്ട്‌ കൊല്ലം മുന്‍പ്‌ കുവൈറ്റിലേക്ക്‌ ഒരു വിസ കിട്ടി. കയറിപ്പോന്നു. വീട്ടിലുള്ളവരോടും കാണുന്നവരോടും ചെയ്യുന്ന പ്രോജെക്റ്റുകളെ പറ്റിയും ചെയ്യാന്‍ പോകുന്നവയെ പറ്റിയും വാതോരാതെ സംസാരിച്ചു. 

ഇതിനിടയില്‍ ചേട്ടന്‍റെ വിസ തീര്‍ന്നു. കയ്യില്‍ കാശില്ലാതായി. നാട്ടിലേക്ക്‌ വിളിച്ച്‌ ബിസിനസ്‌ ചെയ്യാനാണെന്ന വ്യാജ്യേന ഇരുപത്തയ്യായിരം രൂപ വരുത്തി. അതും ഒരു പലിശക്കാരന്‍ ഇക്കയുടെ അക്കൌണ്ടിലേക്ക്‌. അങ്ങനെ രാമന്‍ കുട്ടി ആറു കൊല്ലത്തോളം ഭാര്യയുടെ ചിലവില്‍ കുവൈറ്റില്‍ സസുഖം വാണു. ഉഡായിപ്സ്‌ ആന്റ് ഉഡായിപ്സ്‌ കൊ. ലിമിറ്റഡ്‌. 

അങ്ങനെ ഇരിക്കെ ഒരു സുപ്രഭാതത്തില്‍ വില്ലനെപ്പോലെ കട്ടുറുംബിനെ പോലെ അവര്‍ എത്തി.. പോലീസ്‌.. നമ്മുടെ നായകന്‍ രാമന്‍ കുട്ടിയെ അവര്‍ പൊക്കിയെടുത്ത്‌ നിര്‍ദാക്ഷിണ്യം ജയിലില്‍ അടച്ചു. ഹും.. വിസ ഇല്ല പോലും വിസ. ആറു കൊല്ലത്തെ ഫൈന്‍ അടച്ചാല്‍ മാത്രമേ വിടു.. ഒരു ദിവസം രണ്ട്‌ ദിനാര്‍ വച്ച്‌ ആറു കൊല്ലത്തേക്ക്‌ ഉള്ള കാശ്‌,, പണം .. ദുട്ട്‌.. മണി.. മണി... ഒരു ഒന്‍പതര ലക്ഷം ഉറുപ്യ.. നായകനു പുല്ലു വില.. എന്‍റെ വീട്ടുകാരെ കോണ്ടാക്റ്റ്‌ ചെയ്തോളു.. അവര്‍ തരും.. 

ഭാര്യക്ക്‌ അയാള്‍ ഫോണ്‍ ചെയ്തറിയിച്ചു. വിദ്യാസമ്പന്നയായ ആ ചേച്ചി കാര്യത്തിന്‍റെ ഗൌരവം മനസ്സിലാക്കി. കുവൈറ്റില്‍ ഉള്ള ഒരു ബന്ധുവിനെ അറിയിച്ചു. അദ്ദേഹം (ശശി എന്ന്‌ പേരിടാം.) കാര്യങ്ങള്‍ ഒക്കെ പോയി അന്വേഷിച്ച്‌ വന്നു. ഇത്രേം കാശ്‌ അടക്കാന്‍ നിവൃത്തി ഇല്ലാത്ത സാഹചര്യത്തില്‍ അതൊന്ന്‌ ഒത്തുതീര്‍പ്പാക്കിത്തരാന്‍ കഴിവുള്ള ഒരാള്‍ വേണം. തന്‍റെ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍(മറ്റൊരു ശശി അഥവാ സുരേ...ഷ്‌) ഉണ്ടെന്നറിഞ്ഞ ചേച്ചി, കാര്യങ്ങള്‍ വീണ്ടും ശശിയെ ഏല്‍പ്പിച്ചു.

 ശശിയും സുരേഷും ചേര്‍ന്ന് അധികൃതരുമായി സംസാരിച്ച്‌ തുക ആയിരം ദിനാര്‍ ആക്കി ചുരുക്കി. ചേച്ചി ആ പണം നാട്ടില്‍ സുരേഷിന്‍റെ കുടുംബത്തെ ഏല്‍പ്പിക്കുകയും സുരേഷ്‌ ആ പണം നല്‍കി അയാളെ മോചിതനാക്കി നാട്ടിലേക്ക്‌ അയക്കുകയും ചെയ്തു. നാട്ടില്‍ എത്തിയ രാമന്‍ കുട്ടി ശശിയെ വിളിച്ചു. 

ശശി: "നാട്ടില്‍ എത്തി ല്ലെ? സന്തോഷായില്ല്യേ?"

രാമന്‍ കുട്ടി: "എത്തി എത്തി. ഞാന്‍ ഇപ്പൊ റസ്റ്റ്‌ എടുക്കാ. അവിടെ ഞാന്‍ താമസിച്ചിരുന്ന സ്ഥലത്ത്‌ എണ്റ്റെ കുറെ സാധനങ്ങള്‍ ഉണ്ട്‌. അതൊക്കെ വിറ്റേക്കു. എന്‍റെ ഒരു കൂളിംഗ്‌ ഗ്ളാസും നാലു കൊല്ലം മുന്‍പ്‌ വാങ്ങിയ മൂന്ന് ബ്രാന്റഡ്  ഷര്‍ട്ടും ഒരു വാച്ചും ഉണ്ട്‌. അതൊക്കെ നാട്ടില്‍ എത്തിക്കണം. അപ്പുറത്തുള്ള കടയിലെ ജീവനക്കാരന്‍ എനിക്ക്‌ നൂറു ദിനാറ്‍ തരാനുണ്ട്‌. അത്‌ ചോദിച്ച്‌ വാങ്ങണം. ......... "

ശശി അന്തം വിട്ട്‌ കേട്ട്‌ നിന്നു. ഒരു നന്ദി പ്രകടനം പ്രതീക്ഷിച്ച തനിക്ക് ഇത് തന്നെ വേണം ..

രാമന്‍ കുട്ടി : "ഞാന്‍ വെറുതെ ഇരുന്നില്ല ട്ട.. വന്ന വഴിക്കു തന്നെ നമ്മുടെ മെട്രോ പ്രോജക്റ്റിന്‍റെ ഒരു കോണ്ട്രാക്റ്റിന്‌ അപേക്ഷിച്ചിട്ടൂണ്ട്‌. അത്‌ എന്തായാലും കിട്ടും. എനിക്ക്‌ വെറുതെ ഇരിക്കുക എന്നത്‌ ഇഷ്ടമേ അല്ല. നമുക്ക്‌ നമ്മുടേതായ ഒരു വ്യക്തിത്വം ഉണ്ടല്ലോ.. ....... ... "

ശശി (മനസ്സില്‍) : അവന്‍റെ !്‌$%^& പ്രോജക്റ്റ് .. !@#$%% വ്യക്തിത്വം... 


ഓള്‍ ഉഡായിപ്സ്‌ ഓഫ്‌ ഇന്ത്യ..